<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title></title>
	<atom:link href="https://wayanadvaarthapage.com/feed/" rel="self" type="application/rss+xml" />
	<link>https://wayanadvaarthapage.com</link>
	<description>വാർത്തകൾ, വിശേഷങ്ങൾ നിരന്തരം</description>
	<lastBuildDate>Wed, 15 Jul 2026 13:57:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	

<image>
	<url>https://wayanadvaarthapage.com/wp-content/uploads/2024/05/cropped-logo-32x32.jpg</url>
	<title></title>
	<link>https://wayanadvaarthapage.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഐബി</title>
		<link>https://wayanadvaarthapage.com/2026/07/52070/</link>
					<comments>https://wayanadvaarthapage.com/2026/07/52070/#respond</comments>
		
		<dc:creator><![CDATA[Newsdesk Wayanadvaartha]]></dc:creator>
		<pubDate>Wed, 15 Jul 2026 13:57:43 +0000</pubDate>
				<category><![CDATA[Kerala]]></category>
		<guid isPermaLink="false">https://wayanadvaarthapage.com/?p=52070</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത വൈദ്യുതി &#160; പ്രതിസന്ധിയെ തുടർന്ന് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി (കെഎസ്‌ഇബി) അറിയിച്ചു. മഴ പൂർണ്ണമായും മാറിനിൽക്കുന്ന സാഹചര്യത്തിൽ&#8230;]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത വൈദ്യുതി</p>
<p>&nbsp;</p>
<p>പ്രതിസന്ധിയെ തുടർന്ന് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി (കെഎസ്‌ഇബി) അറിയിച്ചു. മഴ പൂർണ്ണമായും മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുതിച്ചുയരാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള വൈകുന്നേരത്തെ പീക്ക് അവറുകളിൽ (പീക്ക് അവേഴ്സ്) ഭാഗികമായി നിയന്ത്രണം ഉണ്ടായേക്കാം എന്നാണ് അറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും ഉൽപ്പാദന കുറവും മൂലം സംസ്ഥാനത്തെ വൈദ്യുതി വിതരണം ശൃംഖല കനത്ത പശ്ചാത്തലത്തിലാണ് കടന്നുപോകുന്നത്.</p>
<p>&nbsp;</p>
<p>എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ കനത്ത മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം ഒരേസമയം വൈദ്യുതി ആവശ്യകത തോതിൽ വർധിച്ചതിനാൽ, പവർ എക്സ്‌ചേഞ്ചിലൂടെ (പവർ എക്സ്ചേഞ്ച്) ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി വാങ്ങാൻ കിട്ടാത്ത സാഹചര്യമാണ് കെഎസ്ഇബി നേരിടുന്ന പ്രധാന വെല്ലുവിളി.</p>
<p>&nbsp;</p>
<p>സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളിൽ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഐബിയുടെ ഉൾപ്പെടുത്തൽ. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം തുടർന്നാൽ ഇന്നും (15.07.2026) വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി ലോഡ്ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരും. ഉപഭോക്താക്കൾ വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://wayanadvaarthapage.com/2026/07/52070/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ20 പെട്രോൾ വേണ്ടാത്തവർക്ക് കാശ് കൂടുതൽ കൊടുത്ത് സാധാ പെട്രോൾ അടിക്കാം&#8221;; നിതിൻ ഗഡ്കരി</title>
		<link>https://wayanadvaarthapage.com/2026/07/52067/</link>
					<comments>https://wayanadvaarthapage.com/2026/07/52067/#respond</comments>
		
		<dc:creator><![CDATA[Newsdesk Wayanadvaartha]]></dc:creator>
		<pubDate>Wed, 15 Jul 2026 13:43:57 +0000</pubDate>
				<category><![CDATA[National]]></category>
		<guid isPermaLink="false">https://wayanadvaarthapage.com/?p=52067</guid>

					<description><![CDATA[കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും കേന്ദ്ര സർക്കാരും ഏറെ പ്രൊമോട്ട് ചെയ്യുന്ന ഒന്നാണ് എഥനോൾ ചേർത്ത പെട്രോൾ അഥവാ &#8216;ഇ20&#8217; ഇന്ധനം. എന്നാൽ ഇതിനെതിരെ സോഷ്യൽ&#8230;]]></description>
										<content:encoded><![CDATA[<p>കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും കേന്ദ്ര സർക്കാരും ഏറെ പ്രൊമോട്ട് ചെയ്യുന്ന ഒന്നാണ് എഥനോൾ ചേർത്ത പെട്രോൾ അഥവാ &#8216;ഇ20&#8217; ഇന്ധനം. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിപക്ഷത്തുനിന്നും വലിയ രീതിയിലുള്ള വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നിരുന്നു. ഈ ഇന്ധനം അടിച്ചാൽ വാഹനങ്ങളുടെ എൻജിൻ അടിച്ചുപോകുമെന്നും, മൈലേജ് വലിയ രീതിയിൽ കുറയുമെന്നും, ഇതിന് പിന്നിൽ ഗഡ്കരിക്ക് സ്വന്തം താല്പര്യങ്ങൾ ഉണ്ടെന്നുമാണ് പ്രധാന ആരോപണങ്ങൾ. ഇപ്പോഴിതാ, ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഈ വിഷയങ്ങളിലെല്ലാം കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് നിതിൻ ഗഡ്കരി.</p>
<p>&nbsp;</p>
<p>എൻജിൻ കേടാകുമെന്നത് വെറും കള്ളം!&#8221;</p>
<p>എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിച്ചാൽ വണ്ടിയുടെ എൻജിൻ തകരാറിലാകും എന്ന പ്രചാരണം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് ഗഡ്കരി വ്യക്തമാക്കുന്നു. ഇ10 ഇന്ധനം ഉപയോഗിക്കാൻ പറ്റുന്ന എല്ലാ വണ്ടികളിലും ധൈര്യമായി ഇ20 ഉപയോഗിക്കാം. ഇതുവരെ ഒരു എൻജിൻ പോലും ഇതുമൂലം കേടായതായി പരാതി വന്നിട്ടില്ല. മാരുതി സുസുക്കി അടക്കമുള്ള പ്രമുഖ കമ്പനികൾ തന്നെ ഇത് പരസ്യമായി പറഞ്ഞിട്ടുണ്ട്. വണ്ടികൾക്ക് കമ്പനികൾ ഗ്യാരണ്ടി നൽകുന്നുമുണ്ട്. ഓഫീസുകളിൽ ഇരുചക്ര വാഹനങ്ങളും കാറുകളും ഉപയോഗിക്കുന്ന ആർക്കെങ്കിലും ഇതുവരെ പ്രശ്നം വന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മന്ത്രാലയത്തെ അറിയിക്കാൻ പറഞ്ഞിട്ടും ഇതുവരെ ഒരു പരാതി പോലും കിട്ടിയിട്ടില്ല.</p>
<p>&nbsp;</p>
<p>മൈലേജിന്റെ കാര്യത്തിൽ ചെറിയൊരു കുറവുണ്ടാകുമെന്നത് ഗഡ്കരി സമ്മതിക്കുന്നുണ്ട്. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് കലോറി മൂല്യം കുറവായതുകൊണ്ട് ഹൈവേകളിൽ വേഗതയിൽ പോകുമ്പോൾ മൈലേജിൽ ചെറിയ വ്യത്യാസം വന്നേക്കാം, എന്നാൽ ഡൽഹിയിലെയോ മുംബൈയിലെയോ സിറ്റി ട്രാഫിക്കിൽ ഇത് വലിയ മാറ്റമുണ്ടാക്കില്ല. ഇനി ആർക്കെങ്കിലും എഥനോൾ ചേർത്ത പെട്രോൾ വേണ്ടെങ്കിൽ അവർക്ക് 100% ശുദ്ധമായ പെട്രോൾ അടിക്കാം, പക്ഷേ അതിന് കൂടുതൽ പണം നൽകേണ്ടി വരുമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.</p>
<p>&nbsp;</p>
<p>ഡൽഹി പോലുള്ള നഗരങ്ങളിൽ വായുമലിനീകരണത്തിന്റെ 40 ശതമാനവും വാഹനങ്ങൾ കാരണമാണ്. മലിനീകരണം കുറയ്ക്കാനും ഇന്ത്യയുടെ വമ്പൻ എണ്ണ ഇറക്കുമതി ചിലവ് വെട്ടിച്ചുരുക്കാനുമാണ് താൻ ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ, എഥനോൾ, മെഥനോൾ തുടങ്ങിയ ബദൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കരിമ്പിൽ നിന്ന് മാത്രമല്ല, ബിഹാറിലെയും യുപിയിലെയും കർഷകരെ സഹായിക്കാൻ ചോളത്തിൽ നിന്നും, അസമിൽ മുളയിൽ നിന്നും, പഞ്ചാബിലെ വൈക്കോലിൽ നിന്നും എഥനോൾ ഉണ്ടാക്കുന്നുണ്ട്. ബ്രസീലിലും തായ്‌ലൻഡിലുമൊക്കെ വർഷങ്ങളായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും അവിടെയൊന്നും വണ്ടികൾക്ക് ഒരു കുഴപ്പവുമില്ലെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. ദേശീയപാതകളുടെ നിർമ്മാണ നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മോശം നിർമ്മാണം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://wayanadvaarthapage.com/2026/07/52067/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ </title>
		<link>https://wayanadvaarthapage.com/2026/07/52064/</link>
					<comments>https://wayanadvaarthapage.com/2026/07/52064/#respond</comments>
		
		<dc:creator><![CDATA[Newsdesk Wayanadvaartha]]></dc:creator>
		<pubDate>Wed, 15 Jul 2026 13:34:43 +0000</pubDate>
				<category><![CDATA[Wayanad]]></category>
		<guid isPermaLink="false">https://wayanadvaarthapage.com/?p=52064</guid>

					<description><![CDATA[ബത്തേരി: എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. നായ്ക്കട്ടി സ്വദേശികളായ തേർവയൽ വീട്ടിൽ, സഫ്നാസ്(37), നിരപ്പം,, മതിലകത്ത് വീട്ടിൽ, അബ്ദുൾ റഷീദ് (33) എന്നിവരെയാണ്&#8230;]]></description>
										<content:encoded><![CDATA[<p>ബത്തേരി: എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. നായ്ക്കട്ടി സ്വദേശികളായ തേർവയൽ വീട്ടിൽ, സഫ്നാസ്(37), നിരപ്പം,, മതിലകത്ത് വീട്ടിൽ, അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 23.983 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്</p>
<p>&nbsp;</p>
<p>മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. കർണാടക ഭാഗത്തുനിന്നും വരുകയായിരുന്ന കെ എ 34 ബി, 0952 നമ്പർ ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. സഫ്നാസിന്റെ അരയിൽ സിഗരറ്റ് പാക്കറ്റിനകത്ത് പോളിത്തീൻ സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലാണ് 23.983 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പോലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുകയാണ്.</p>
<p>&nbsp;</p>
<p>ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഓ ശ്രീകാന്ത് എസ്. നായരുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു, യദു ഗോപാൽ, എഎസ്ഐ മാരായ അശോകൻ, ശ്യാം ലാൽ, സന്തോഷ്‌, എസ്.സി.പി.ഓ ദിവാകരൻ എന്നിവരാണ് പരിശോധന നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://wayanadvaarthapage.com/2026/07/52064/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുരങ്ക പാത പണി നടക്കുന്ന കള്ളാടി ദുരന്ത മേഖല വിദഗ്ധ സമിതി സന്ദർശിച്ചു</title>
		<link>https://wayanadvaarthapage.com/2026/07/52061/</link>
					<comments>https://wayanadvaarthapage.com/2026/07/52061/#respond</comments>
		
		<dc:creator><![CDATA[Newsdesk Wayanadvaartha]]></dc:creator>
		<pubDate>Wed, 15 Jul 2026 12:49:33 +0000</pubDate>
				<category><![CDATA[Wayanad]]></category>
		<guid isPermaLink="false">https://wayanadvaarthapage.com/?p=52061</guid>

					<description><![CDATA[വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും നിർമാണ കമ്പനി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതും പരിശോധിക്കാൻ വിദഗ്ധ സമിതി മണ്ണിടിച്ചിൽ മേഖല&#8230;]]></description>
										<content:encoded><![CDATA[<p>വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും നിർമാണ കമ്പനി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതും പരിശോധിക്കാൻ വിദഗ്ധ സമിതി മണ്ണിടിച്ചിൽ മേഖല സന്ദർശിച്ചു. കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാവിലെ കള്ളാടിയിലെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തും നിർമാണ മേഖലയിലും മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി.</p>
<p>&nbsp;</p>
<p>തുരങ്കപാത നിർമാണ മേഖലയിലെ മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായി നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയാണ് നടന്നതെന്നും പ്രദേശത്തെ ആകാശ ദൃശ്യങ്ങൾ കൂടി പരിശോധിക്കുമെന്നും സംഘാംഗം ഡോ. സന്തോഷ് ജി തമ്പി പറഞ്ഞു. മഴയില്ലാത്തതിനാല്&#x200d; പ്രദേശത്ത് അനുകൂല സാഹചര്യമാണുള്ളത്. പരിസര ഭൂപ്രദേശങ്ങൾ വിശദമായി നിരീക്ഷിക്കും. മേഖലയിൽ സമിതി വിശദമായ പഠനം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
<p>റവന്യൂ വകുപ്പ് ദുരന്തനിവാരണ സ്&#x200d;പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബുവും ബുധനാഴ്ച കള്ളാടി സന്ദർശിച്ചു. റവന്യൂ, പൊതുമരാമത്ത്, ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തുരങ്കപാത നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവെ കരാറുകാരായ ദിലീപ് ബിൽഡ്കോൺ പ്രതിനിധികളുമായും വിദഗ്ധ സംഘം ചർച്ച നടത്തി. നിർമാണ മേഖലയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ്, അടിഞ്ഞുകൂടിയ മറ്റ് അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ കമ്പനി കണ്ടെത്തിയ സ്ഥലം സമിതി പരിശോധിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് മീനാക്ഷിപുഴയിൽ നിന്നും കണ്ടെത്തിയ ലോഹഭാഗങ്ങൾ, വാഹനങ്ങൾ, കോൺക്രീറ്റ് ഭാഗങ്ങൾ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയും വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു. ദിലീപ് ബിൽഡ്കോണിന്റെ നേതൃത്വത്തിൽ മീനാക്ഷിപാലത്തിന് ഇരു വശങ്ങളിലുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.</p>
<p>&nbsp;</p>
<p>ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ അജീഷ്, സബ് കളക്ടർ അതുൽ സാഗർ, ജില്ലാ ജിയോളജിസ്റ്റ് ടി.എം ഷെൽജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://wayanadvaarthapage.com/2026/07/52061/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലഞ്ചരക്ക് വിപണി (വയനാട്) </title>
		<link>https://wayanadvaarthapage.com/2026/07/52058/</link>
					<comments>https://wayanadvaarthapage.com/2026/07/52058/#respond</comments>
		
		<dc:creator><![CDATA[Newsdesk Wayanadvaartha]]></dc:creator>
		<pubDate>Wed, 15 Jul 2026 12:36:16 +0000</pubDate>
				<category><![CDATA[AGRICULTURE]]></category>
		<guid isPermaLink="false">https://wayanadvaarthapage.com/?p=52058</guid>

					<description><![CDATA[മലഞ്ചരക്ക് വിപണി (വയനാട്) &#160; &#x270d;&#xfe0f;Published &#8211; 15/7/26-ബുധൻ-മിഥുനം- 31 &#x1f331; കൃഷി വാർത്തpage &#160; &#x25aa;&#xfe0f;കാപ്പിപരിപ്പ് കി. ഗ്രാം- 380 &#160; &#x25aa;&#xfe0f;ഉണ്ടക്കാപ്പി കി.ഗ്രാം -219&#8230;]]></description>
										<content:encoded><![CDATA[<h2>മലഞ്ചരക്ക് വിപണി (വയനാട്)</h2>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/270d.png" alt="✍" class="wp-smiley" style="height: 1em; max-height: 1em;" />Published &#8211;</p>
<p>15/7/26-ബുധൻ-മിഥുനം- 31</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/1f331.png" alt="🌱" class="wp-smiley" style="height: 1em; max-height: 1em;" /> കൃഷി വാർത്തpage</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />കാപ്പിപരിപ്പ് കി. ഗ്രാം- 380</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />ഉണ്ടക്കാപ്പി കി.ഗ്രാം -219</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />കുരുമുളക് വയനാടൻ കി. ഗ്രാം- 690</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />കുരുമുളക് ചേട്ടൻ കി. ഗ്രാം -680</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />ഇഞ്ചി ചാക്കിന് &#8211; 6000</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />ഇഞ്ചി ചാക്കിന് &#8211; 8000 (കർണ്ണാടക)</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />കൊട്ട അടക്ക- 300</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />മഹാളി അടക്ക-200</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />കെടം പുളി -150</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />ഏലം &#8211; 2500-3000</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" /> സർവ്വസുഗന്ധി-650</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />കെക്കോ പരിപ്പ്- 280</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />അവകാഡോ &#8211; 20/60 ( അമ്പലവയൽ )</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" /> ജാതിക -340</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" /> ഉണക്ക മഞ്ഞൾ &#8211; 140</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" /> പാഷൻ ഷ്രൂട്ട് -20/40</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />ചുക്ക് &#8211; 300</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />നേന്ത്രക്കായ കി. ഗ്രാം- 27</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />ചേന ചാക്കിന് -2000</p>
<p>&nbsp;</p>
<p><img src="https://s.w.org/images/core/emoji/17.0.2/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />റബ്ബർ കി. ഗ്രാം-257</p>
<p>&nbsp;</p>
<p>NB : പ്രാദേശികമായി ജില്ലയിൽ പല സ്ഥലങ്ങളിലും വില വ്യത്യാസം ഉണ്ടാകും</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://wayanadvaarthapage.com/2026/07/52058/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്നൂർ എന്നുയിർ ;ഉന്നതിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി</title>
		<link>https://wayanadvaarthapage.com/2026/07/52053/</link>
					<comments>https://wayanadvaarthapage.com/2026/07/52053/#respond</comments>
		
		<dc:creator><![CDATA[Newsdesk Wayanadvaartha]]></dc:creator>
		<pubDate>Wed, 15 Jul 2026 12:09:31 +0000</pubDate>
				<category><![CDATA[Wayanad]]></category>
		<guid isPermaLink="false">https://wayanadvaarthapage.com/?p=52053</guid>

					<description><![CDATA[മുള്ളൻകൊല്ലി സെന്റ്. തോമസ് എ യു പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ, കാരക്കണ്ടി ഉന്നതിയിൽ വച്ച് &#8216;എന്നൂർ എന്നുയിർ&#8217; എന്ന പേരിൽ ലഹരി വിരുദ്ധ&#8230;]]></description>
										<content:encoded><![CDATA[<p>മുള്ളൻകൊല്ലി സെന്റ്. തോമസ് എ യു പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ, കാരക്കണ്ടി ഉന്നതിയിൽ വച്ച് &#8216;എന്നൂർ എന്നുയിർ&#8217; എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണപരിപാടി സംഘടിപ്പിച്ചു.നടവയൽ മുക്തി- കൗൺസിലർ സുനിൽ ജോർജ്</p>
<p>ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു.മുള്ളൻകൊല്ലി വാർഡ് 15 മെമ്പർ സജി ജോർജ് കൊച്ചുകുടിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്‌മിസ്ട്രെസ് മിനി ജോൺ സ്വാഗതം പറഞ്ഞു.PTA വൈസ് പ്രസിഡന്റ് ഷിനോയ് മാത്യു MPTA പ്രസിഡന്റ് സബിത പൂത്തോട്ടയിൽ,ലഹരിവിരുദ്ധ കമ്മിറ്റി കൺവീനർ സെബാസ്റ്റ്യൻ പി ജെ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.റോണി ജോർജ് കമ്മിറ്റി പ്രതിനിധി പരിപാടിക്ക് നന്ദി അർപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://wayanadvaarthapage.com/2026/07/52053/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫൈനൽ ടിക്കറ്റിനായി അർജന്റീനയും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ</title>
		<link>https://wayanadvaarthapage.com/2026/07/52050/</link>
					<comments>https://wayanadvaarthapage.com/2026/07/52050/#respond</comments>
		
		<dc:creator><![CDATA[Newsdesk Wayanadvaartha]]></dc:creator>
		<pubDate>Wed, 15 Jul 2026 08:38:38 +0000</pubDate>
				<category><![CDATA[Sports]]></category>
		<guid isPermaLink="false">https://wayanadvaarthapage.com/?p=52050</guid>

					<description><![CDATA[2026 ഫിഫ ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയും കരുത്തരായ ഇംഗ്ലണ്ടും ഇന്ന് അർദ്ധരാത്രി നേർക്കുനേർ ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30-നാണ്&#8230;]]></description>
										<content:encoded><![CDATA[<p>2026 ഫിഫ ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയും കരുത്തരായ ഇംഗ്ലണ്ടും ഇന്ന് അർദ്ധരാത്രി നേർക്കുനേർ ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30-നാണ് (ജൂലൈ 16 വ്യാഴാഴ്ച പുലർച്ചെ) ഈ സ്വപ്നതുല്യമായ പോരാട്ടം അരങ്ങേറുന്നത്.അറ്റ്ലാന്റയിലെ ആധുനിക സജ്ജീകരണങ്ങളുള്ള മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയം (Mercedes-Benz Stadium) ആണ് ഈ ചരിത്ര യുദ്ധത്തിന് വേദിയാകുന്നത്. സ്പെയിൻ ഇതിനകം തന്നെ ഫ്രാൻസിനെ തോൽപ്പിച്ച് ഫൈനലിൽ ഇടം നേടിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തിലെ വിജയികൾ ജൂലൈ 19-ന് നടക്കുന്ന ഫൈനലിൽ സ്പെയിനെ നേരിടും.കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച് ആണ് അർജന്റീന സെമിയിലെത്തിയത്. എന്നാൽ മത്സരങ്ങൾ ഒന്നും തന്നെ എളുപ്പമായിരുന്നില്ല. ആദ്യ റൗണ്ടിൽ ഏറെക്കുറെ എളുപ്പത്തിൽ ജയിച്ചു കയറിയ അവർ പിന്നീടങ്ങോട്ട് വിയർത്താണ് ജയിച്ചത്.</p>
<p>&nbsp;</p>
<p>കേപ്പ് വെർദെയ്‌ക്കെതിരായ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ , ഈജിപ്തിനോട് പ്രീ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് അവർ തിരിച്ചുവരവ് നടത്തിയത്. സ്വിറ്റസർലന്റിനെതിരായ ക്വാർട്ടറിലും ടീം വിയർത്താണ് ജയിച്ചു കയറിയത്.മെസ്സിയെ അമിതമായി ആശ്രയിക്കുന്ന മുന്നേറ്റനിര ടൂർണമെന്റ് പുരോഗമിക്കുന്തോറും ദുര്ബലമാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പ്രതിരോധനിര യഥേഷ്ടം ഗോൾ വഴങ്ങുന്നതും ഡി പോളിന്റെ ഫോം മോശമായതും അവരെ അലട്ടുന്നുണ്ട്. നിർണ്ണായക സെമിയിൽ ഡി പോളിന് പകരം സിമിയോണിയെ പരീക്ഷിക്കാൻ മാനേജർ സ്കെലോണി നിർബന്ധിതനായേക്കാം. എന്നാൽ നിർണ്ണായക ഘട്ടങ്ങളിൽ പ്രതിരോധ നിര പോലും ഗോൾ അടിക്കുന്നതും ക്വാർട്ടറിൽ അൽവാരെസ് പുറത്തെടുത്ത മാരക പ്രകടനവും അവർക്ക് ആത്മവിശ്വാസം പകരുന്നു. സൂപ്പർ താരം മെസ്സി നിർണായക ഘട്ടത്തിൽ ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയും ടീമിനും ആരാധകർക്കും ഉണ്ട്.ഇംഗ്ലണ്ടിന്റെ അവസ്ഥയും അത്ര വ്യത്യസ്തമല്ല. ക്രോയേഷ്യയെ തകർത്ത് അരങ്ങേറിയ അവർ ഘാനയോട് സമനില വഴങ്ങി. തൊട്ടുപിന്നാലെ പനാമയോട് വിയർത്ത് ജയിച്ച അവർ കോംഗോയോട് ഒരു ഗോൾ പിന്നിൽ നിന്ന ശേഷമാണ് ജയിച്ചു കയറിയത്.</p>
<p>&nbsp;</p>
<p>പിന്നാലെ മെക്സികോയെ തോൽപിച്ച അവർ നോർവെയെ തോല്പിച്ചത് ഒരു ഗോൾ പിന്നിൽ നിന്ന ശേഷമാണ്. ടീമിന്റെ കരുത്ത് അവരുടെ മുന്നേറ്റനിരയാണ്. ആറു ഗോളുകൾ വീതം നേടിയ നായകൻ ഹാരി കയ്യിനും ജൂഡ് ബെല്ലിങ്ഹാമിനും ഏതു പ്രതിരോധത്തെയും തകർക്കാൻ കഴിയും. വിങ്ങുകളിൽ നിന്നും മികച്ച മുന്നേറ്റങ്ങൾ നടത്തുന്ന ഗോർഡനും എതിരാളികൾക്ക് തലവേദനയാകും. കളിയുടെ ആവാസം നിമിഷങ്ങളിൽ തിരിച്ചുവരവുകൾ നടത്തി ആരാധകരെ ആവേശത്തിലാഴ്ത്തിയ രണ്ടു ടീമുകളിൽ ആര് ഫൈനലിൽ എത്തും എന്ന് ഉറ്റു നോക്കുകയാണ് ഫുട്ബോൾ ലോകം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://wayanadvaarthapage.com/2026/07/52050/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഉയരുന്നു; പവന് 560 രൂപ കൂടി</title>
		<link>https://wayanadvaarthapage.com/2026/07/52046/</link>
					<comments>https://wayanadvaarthapage.com/2026/07/52046/#respond</comments>
		
		<dc:creator><![CDATA[Newsdesk Wayanadvaartha]]></dc:creator>
		<pubDate>Wed, 15 Jul 2026 06:32:13 +0000</pubDate>
				<category><![CDATA[Kerala]]></category>
		<guid isPermaLink="false">https://wayanadvaarthapage.com/?p=52046</guid>

					<description><![CDATA[സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 1100 രൂപയുടെ വൻ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് വില ഉയരുന്നത്. കഴിഞ്ഞ നാല്&#8230;]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 1100 രൂപയുടെ വൻ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് വില ഉയരുന്നത്. കഴിഞ്ഞ നാല് ദിവസമായി വിപണിയിൽ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത് എന്നും ശ്രദ്ധേയമാണ്. പവന് 560 രൂപയാണ് ഇന്ന് കൂടിയത്.</p>
<p>&nbsp;</p>
<p>വിലയിൽ വർദ്ധനവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,05,280 രൂപയായി ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,160 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം നടക്കുക.</p>
<h3>ജൂലൈ മാസത്തെ സ്വർണ്ണവില (പവനിൽ)</h3>
<p>&nbsp;</p>
<p>ജൂലായ്‌ 01: 103240 (രാവിലെ)</p>
<p>&nbsp;</p>
<p>ജൂലായ്‌ 01: 104320 (വൈകുന്നേരം)</p>
<p>&nbsp;</p>
<p>ജൂലായ്‌ 02: 105440 (രാവിലെ)</p>
<p>&nbsp;</p>
<p>ജൂലായ്‌ 02: 106800 (വൈകുന്നേരം)</p>
<p>&nbsp;</p>
<p>ജൂലായ്‌ 03: 1,07,800</p>
<p>&nbsp;</p>
<p>ജൂലായ്‌ 4: 107600</p>
<p>&nbsp;</p>
<p>ജൂലായ്‌ 5: 107600</p>
<p>&nbsp;</p>
<p>ജൂലായ്‌ 6 : 1,07,600</p>
<p>&nbsp;</p>
<p>ജൂലായ്‌ 7: 1,06,520</p>
<p>&nbsp;</p>
<p>ജൂലായ്‌ 8: 1,05,960 (രാവിലെ)</p>
<p>&nbsp;</p>
<p>ജൂലായ്‌ 8: 1,04,960 (വൈകുന്നേരം)</p>
<p>&nbsp;</p>
<p>ജൂലായ്‌ 9: 1,05,040 (രാവിലെ)</p>
<p>&nbsp;</p>
<p>ജൂലായ്‌ 9: 1,05,920 (വൈകുന്നേരം)</p>
<p>&nbsp;</p>
<p>ജൂലായ്‌ 10: 1,05,840</p>
<p>&nbsp;</p>
<p>ജൂലായ്‌ 11: 1,05,840</p>
<p>&nbsp;</p>
<p>ജൂലായ്‌ 12: 1,05,840</p>
<p>&nbsp;</p>
<p>ജൂലായ്‌ 13: 1,04,800</p>
<p>&nbsp;</p>
<p>ജൂലായ്‌ 14: 1,04,720</p>
]]></content:encoded>
					
					<wfw:commentRss>https://wayanadvaarthapage.com/2026/07/52046/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പ് ഫുട്ബോൾ ആവേശം: ബത്തേരി ടൗൺ ഹാളിൽ ഇന്ന് സ്ത്രീകൾക്കായി സ്ക്രീനിങ്</title>
		<link>https://wayanadvaarthapage.com/2026/07/52043/</link>
					<comments>https://wayanadvaarthapage.com/2026/07/52043/#respond</comments>
		
		<dc:creator><![CDATA[Newsdesk Wayanadvaartha]]></dc:creator>
		<pubDate>Wed, 15 Jul 2026 06:21:15 +0000</pubDate>
				<category><![CDATA[Wayanad]]></category>
		<guid isPermaLink="false">https://wayanadvaarthapage.com/?p=52043</guid>

					<description><![CDATA[ബത്തേരി:  ഫുട്ബോളിന്റെ നെഞ്ചിടിപ്പും ആവേശവും ഏറ്റുവാങ്ങാൻ വയനാട്ടിലെ വനിതകളും ഒരുങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെയും സുൽത്താൻ ബത്തേരി നഗരസഭയുടെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും നേതൃത്വത്തിൽ ഇന്ന് (ജൂലൈ&#8230;]]></description>
										<content:encoded><![CDATA[<p>ബത്തേരി:  ഫുട്ബോളിന്റെ നെഞ്ചിടിപ്പും ആവേശവും ഏറ്റുവാങ്ങാൻ വയനാട്ടിലെ വനിതകളും ഒരുങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെയും സുൽത്താൻ ബത്തേരി നഗരസഭയുടെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും നേതൃത്വത്തിൽ ഇന്ന് (ജൂലൈ 15) ബത്തേരി നഗരസഭ ടൗൺ ഹാളിൽ ലോകകപ്പ് ഫുട്ബോൾ മാച്ച് സ്ക്രീനിംഗ് സംഘടിപ്പിക്കും.</p>
<p>പൊതു ഇടങ്ങളിൽ സംഘടിപ്പിക്കുന്ന സ്ക്രീനിങ്ങുകൾ വീക്ഷിക്കുന്നതിൽ സ്ത്രീകൾ പൊതുവെ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് രണ്ടാം സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ കായിക പ്രേമികളായ സ്ത്രീകൾക്കായി സംപ്രേക്ഷണം ചെയ്യുന്നത്.</p>
<p>&nbsp;</p>
<p>നീലയും വെള്ളയും അണിഞ്ഞെത്തുന്ന അർജന്റീന ആരാധകരും പോരാട്ടവീര്യവുമായി എത്തുന്ന ഇംഗ്ലണ്ട് ആരാധകരും ചേരുമ്പോൾ ബത്തേരി ടൗൺ ഹാൾ ഇനി കളിമുറ്റമാകും. രാത്രി 10 മണിമുതൽ തുടങ്ങുന്ന പരിപാടിയുടെ ഭാഗമായി കായിക സെമിനാർ, ഫുട്ബോൾ ക്വിസ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകൾക്ക് മാത്രമായി സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഒരു സ്ക്രീനിംഗ് നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://wayanadvaarthapage.com/2026/07/52043/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപകീർത്തി കേസിൽ എം.എൽ.എയുടെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു; പ്രതികളോട് ഹാജരാകാൻ ഉത്തരവ്</title>
		<link>https://wayanadvaarthapage.com/2026/07/52030/</link>
					<comments>https://wayanadvaarthapage.com/2026/07/52030/#respond</comments>
		
		<dc:creator><![CDATA[Newsdesk Wayanadvaartha]]></dc:creator>
		<pubDate>Wed, 15 Jul 2026 06:14:52 +0000</pubDate>
				<category><![CDATA[Latest]]></category>
		<category><![CDATA[Wayanad]]></category>
		<guid isPermaLink="false">https://wayanadvaarthapage.com/?p=52030</guid>

					<description><![CDATA[സുൽത്താൻബത്തേരി:ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നൽകിയ അപകീർത്തി പരാതി സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (1) ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രതികളോട് കോടതിയിൽ ഹാജരാകാൻ ജുഡീഷ്യൽ&#8230;]]></description>
										<content:encoded><![CDATA[<p>സുൽത്താൻബത്തേരി:ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നൽകിയ അപകീർത്തി പരാതി സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (1) ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രതികളോട് കോടതിയിൽ ഹാജരാകാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഥീന ബിജു ഉത്തരവിട്ടു.</p>
<p>കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അർബൻ ബാങ്ക് നിയമനത്തിൽ എം എൽഎ കോഴ വാങ്ങി എന്ന അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് എംഎൽഎയുടെ പരാതിയിൽ തൃക്കൈപ്പററ പൊറവനംതടത്തിൽ സിജോ ചാക്കോ, കേണിച്ചിറ കൊച്ചുപുരക്കൽ തങ്കച്ചൻ, ചിന്നമ്മ ചാക്കോ എന്നിവരെയും, ആ വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റർ പുത്തലത്ത് ദിനേശൻ, പ്രിന്ററും പബ്ലിഷറുമായ കെ.ജെ. തോമസ് എന്നിവരെയും കോടതി പ്രതികളായി പരിഗണിച്ച് ഹാജരാകാൻ നിർദേശിച്ചത്.</p>
<p>പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പ്രകാരം, 2026 മാർച്ച് 21-ന് കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിലും തുടർന്ന് 2026 മാർച്ച് 22-ന് ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിലുമുള്ള പരാമർശങ്ങൾ വ്യാജവും അപകീർത്തികരവുമാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.</p>
<p>പരാതിക്കാരന്റെ പൊതുസമ്മതിയും സൽകീർത്തിയും തകർക്കുക, തിരഞ്ഞെടുപ്പിൽ ജനപിന്തുണയെ പ്രതികൂലമായി ബാധിക്കുക എന്നീ ദുരുദ്ദേശ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുകയും വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാമർശങ്ങളും വാർത്താപ്രസിദ്ധീകരണവും മൂലം തന്റെ പൊതുസമൂഹത്തിലെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുകയും അപകീർത്തി സംഭവിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.</p>
<p>പരാതി പ്രാഥമികമായി പരിഗണിച്ച കോടതി കേസ് ഫയലിൽ സ്വീകരിച്ച് പ്രതികളോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിടുകയായിരുന്നു.അഡ്വ. ടി.എം. റഷീദ് മുഖേന സമർപ്പിച്ച സ്വകാര്യ പരാതിയിലാണ് കോടതിയുടെ നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://wayanadvaarthapage.com/2026/07/52030/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
