മാനന്തവാടി : ഷെയർ ട്രേഡിംഗ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് മാനന്തവാടി സ്വദേശിനിയിൽ നിന്ന് 12.5 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. ചെന്നൈ കോലത്തുവഞ്ചേരി മുരുകനെയാണ്(41) സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ചിൽ ടെലിഗ്രാം വഴി ബന്ധപെട്ട തട്ടിപ്പുകാർ പരാതിക്കാരിക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി ലഭിച്ച ലാഭം കാണിക്കാനുള്ള ഫീസ് ഇനത്തിലാണ് 12,77000 രൂപ കൈപ്പറ്റിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ ചെന്നൈയിൽ നിന്നാണ് മുരുകനെ പിടികൂടിയത്.