ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് നിലയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം. ആകെ 69 സീറ്റുകളിലെ ഫലം പുറ ത്തുവരുമ്പോൾ 43 സീറ്റുകളിൽ ബിജെപിക്ക് ലീഡുണ്ട്.
എഎപിക്ക് 25 സീറ്റുകളിലാണ് ലീഡുള്ളത്. കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ലീഡ് നിലനി ർത്താനായത്. ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ആംആദ്‌മി കനത്ത തിരിച്ചടിയാണ് നേരിടുന്നത്.
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാ ളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രി യായിരുന്ന മനീഷ് സിസോദിയും അടക്കമുള്ള പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്. എഎപിയിൽ നിന്ന് മന്ത്രിസ്ഥാനം അടക്കം രാജിവച്ച് ബിജെപിയിലെത്തിയ കൈലാഷ് ഗെ ലോട്ട് മുന്നിലാണ്.
ഡൽഹിയിൽ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി.