കോഴിക്കോട് സ്വദേശിനിയെ സൈബര്‍ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം കവര്‍ന്ന പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് യുവതിയുടെ 3.6 ലക്ഷം സൈബർ തട്ടിപ്പിലൂടെ കവർന്ന കേസില്‍ ഒരാള്‍ പിടിയിലായി.യുവതിയെ തട്ടിപ്പിനിരയാക്കിയ കേസില്‍ ചെന്നൈ സ്വദേശി വിശ്വനാഥനാണ് പൊലീസ് പിടിയിലായത്.കോഴിക്കോട് റൂറല്‍ സൈബർ ക്രൈം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

അത്തോളി സ്വദേശിനിയാണ് സൈബർ തട്ടിപ്പിന് ഇരയായത്.പ്രതി വിശ്വനാഥൻ യുവതിയെ തട്ടിപ്പിനിരയാക്കിയത് ഓണ്‍ലൈനില്‍ ടാസ്ക്കുകള്‍ ഉപയോഗിച്ചായിരുന്നു.ഓണ്‍ലൈൻ ടാസ്കുകള്‍ക്കായി യുവതി ആദ്യം ചെറിയ തുകകളും പിന്നീട് വലിയ തുകകളും അയച്ചുനല്‍ക്കുകയായിരുന്നു.ഈ രീതിയില്‍ പ്രതി 3,59,050 രൂപയാണ് യുവതിയില്‍ തട്ടിയെടുത്തത്.

 

കേസ് ആദ്യം രജിസ്റ്റർ ചെയ്തത് അത്തോളി പോലീസാണ് പീന്നീട് കേസ്സ് റൂറല്‍ സൈബർ ക്രൈം പോലീസിന് കൈമാറുകയായിരുന്നു.പ്രതിയെ പിടികൂടാനായി ചെന്നൈയിലെ വസതിയിലെത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്ത് നായ്ക്കളെ അഴിച്ച്‌ വിട്ട് പ്രതി ആക്രമിക്കാൻ ശ്രമിച്ചിരുന്നു.പിന്നീട് വീണ്ടും ഒരു സംഘം പോയി വിശ്വനാഥനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.യുവതിയില്‍ നിന്ന് സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്ത തുകയില്‍ നിന്ന് 3,12,000/- രൂപ പ്രതിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് കണ്ടെത്തിയിരുന്നു.തുടർന്ന് ഈ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തു. പേരാമ്ബ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്.

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *