ദിൽഷാനയുടെ മരണം; ഓടിമാറാൻ കഴിഞ്ഞില്ല’; അപകടത്തിന് കാരണം റോഡരികിലെ ജലജീവന് പൈപ്പുകളെന്ന് നാട്ടുകാർ

കമ്പളക്കാട്: പത്തൊൻപതുകാരി ദിൽഷാന ജീപ്പ്പിടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്ഷേധവുമായി നാട്ടുകാർ. അപകടത്തിന് കാരണം റോഡിനരികിൽ കൂട്ടിയിട്ട ജൽജീവൻ പൈപ്പുകളാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിയന്ത്രണംവിട്ട ജീപ്പ് വന്നപ്പോൾ പൈപ്പുകൾ ഉള്ളതിനാൽ ഓടി മാറാൻ കഴിഞ്ഞില്ല. മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ റോഡിൽ കിടക്കുന്നു. നടക്കാൻ പോലും വഴിയില്ലെന്നും കടുത്ത അനാസ്ഥയെന്നും നാട്ടുകാർ വ്യക്തമാക്കി.

 

ഇന്ന് രാവിലെ പാൽ വാങ്ങാനായി വീടിന് സമീപത്തെ റോഡരികിൽ നിൽക്കുകയായിരുന്നു ദിൽഷ. നിയന്ത്രണം വിട്ടെത്തിയ ജീപ്പ്പിടിച്ചാണ് കമ്പളക്കാട് പുത്തൻ തൊടുകയിൽ ദിൽഷാന (19) മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു അപകടം. സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജ് വിദ്യാർത്ഥിനിയാണ് ദിൽഷാന മരിച്ചത്.

 

 

അമിത വേഗത്തിലായിരുന്നു ക്രൂയീസർ ജീപ്പെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികിൽ ഇറക്കിയ വലിയ പൈപ്പിൽചെയ്യുന്ന വിതരണ പദ്ധതിക്കായി ഇറക്കി”. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തടിച്ചിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. ആവശ്യത്തിന് വീതിയില്ലാത്ത റോഡരികിൽ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുമാണ് ദാരുണ സംഭവത്തിന് ഉത്തരവാദികളെന്നും നാട്ടുകാർ ആരോപിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *