താമരശ്ശേരി :ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ ടാറ്റയുടെ സൂഡിയോ ബഹിഷ്കരിക്കണം എന്ന തീരുമാനം എടുത്തത് കേരളത്തിലെ വിവിധ മതസമൂഹങ്ങൾക്കിടയിൽ സ്പർദ്ധ ജനിപ്പിക്കുന്നതിന് ആക്കം കൂട്ടുന്നതാണ്. മത ചിന്തയിൽ അധിഷ്ഠിതമായ ഇത്തരം നീക്കങ്ങളിൽ നിന്ന് ഇത്തരം സംഘടനകൾ പിന്മാറണം.
വരുമാനത്തിന്റെ 60%ത്തിലധികം ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി മാറ്റിവയ്ക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്ന ടാറ്റ പോലെയുള്ള കമ്പനിയെ ബഹിഷ്കരിക്കണം എന്ന തീരുമാനത്തിന് പിന്നിലെ തേജോവികാരം സംശയം ജനിപ്പിക്കുന്നതാണ്.ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധസമാനമായ സാഹചര്യം ഉണ്ടായപ്പോൾ പാക്കിസ്ഥാന് പിന്തുണ നൽകിയ ചൈനയെയും തുർക്കിയേയും അവരുടെ ഉൽപ്പന്നങ്ങളെയും എന്തുകൊണ്ട് ഇത്തരം സംഘടനകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടില്ല?
ഓരോ ദിവസവും ഇസ്ലാമിക ഭീകരവാദികളാൽ ആയിരക്കണക്കിന് ക്രൈസ്തവർ നൈജീരിയയിൽ കൊലചെയ്യപ്പെടുന്നുണ്ട്. അത്തരം വിഷയങ്ങൾ ഉയർത്തി കാട്ടിക്കൊണ്ട് കേരളത്തിലെ ക്രൈസ്തവ സംഘടനകള്‍ ഇതുപോലെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഇസ്ലാമിക വിരുദ്ധ നിലപാടുകൾ സ്വീകരിച്ചാൽ അതുണ്ടാക്കുന്ന ദൂരവ്യാപകമായിട്ടുള്ള പ്രത്യാഘാതങ്ങൾ എന്തെല്ലാമായിരിക്കും? ഇത് കണക്കിലെടുത്തുകൊണ്ട് മതസൗഹാർദം കാത്തുസൂക്ഷിക്കാൻ ഹൈന്ദവ ക്രൈസ്തവ സംഘടനകൾ കൂടുതൽ ശ്രദ്ധ ചെലുത്തുമ്പോൾ ആ സമാധാന അന്തരീക്ഷത്തെ തകർക്കണം എന്നുള്ള ആഗ്രഹത്തോടെ കൂടി ഇത്തരം തീവ്ര സ്വഭാവമുള്ള സംഘടനകൾ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ ദേശീയ ബോധത്തെയും മതസൗഹാർദങ്ങളെയും തകർക്കുന്ന കാര്യമാണ്.
അതിനാൽ ഈ സംഘടനകൾ ഇത്തരം തീരുമാനങ്ങളിൽ നിന്ന് പിന്തിരിയുകയും ഒപ്പം ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്ന സംഘടനകളെ ഇന്ത്യയിലെ ഗവൺമെന്റ് സംവിധാനങ്ങൾ നിയന്ത്രിക്കുകയും ചെയ്യേണ്ട ആവശ്യമാണ് എന്ന് യോഗം ഉത്ഘാടനം ചെയ്ത് കത്തോലിക്കാ കോൺഗ്രസ് രൂപതാ ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ അഭിപ്രായപ്പെട്ടു.
ഷാന്റോ തകിടിയേൽ അധ്യക്ഷത വഹിച്ചു. കരോൾ കെ ജോൺ സുബിൻ തയ്യിൽ,ലൈജു അരിപ്പറമ്പിൽ,തേജസ് മാത്യു കറുകയിൽ,മാത്യു പൈനാപ്പള്ളിൽ,അൻസാ സജി പുലക്കുടിയിൽ,പ്രകാശ് മാത്യു പുളിക്കക്കര. ഫെബിൻ പുത്തൻപുരയ്ക്കൽ അലക്സ് എന്നിവർ പ്രസംഗിച്ചു.
ഷാന്റോ യൂത്ത് കൗൺസിൽ കോഡിനേറ്റർ താമരശ്ശേരി രൂപത 97458 92577