ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 6000 നു മുകളിൽ. ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 6133 ആയി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ 6 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ രണ്ടു മരണവും തമിഴ്‌നാട്ടിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയത്. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായി കേരളം തുടരുകയാണ്. ഞായറാഴ്‌ച മാത്രം 1950 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 21 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌ത്. ഇതോടെ രോഗബാധിതരുടെ എണ്ണം 686 ആയി. JN.1, NB.1.8.1,LF.7, XFC എന്നിങ്ങനെയുള്ള പുതിയ വേരിയന്റുകളാണ് ഇന്ത്യയിൽ നിലവിൽ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തിൽ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഡബ്യൂ എച്ച് ഒ അറിയിച്ചു