പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ടുപേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. പര്‍വേസ് അഹമ്മദ് ജോഥര്‍, ബാഷിര്‍ അഹമ്മദ് ജോഥര്‍ എന്നിവരാണ് അറസ്റ്റിലായത്. പഹല്‍ഗാമില്‍ നിന്നാണ് ഇരുവരേയും എന്‍ഐഎ പിടികൂടിയത്. ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ എന്‍ഐഎയ്ക്ക് കൈമാറിയതായാണ് വിവരം. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്‌ബെയുമായി ബന്ധമുള്ള പാകിസ്താന്‍ പൗരരാണ് ഇവരെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു.

 

ആക്രമണത്തിന് മുന്‍പ് പര്‍വേസും ബാഷിറും ബൈസരണ്‍ താഴ്‌വരയിലെ ഹില്‍ പാര്‍ക്കിലെ താത്ക്കാലിക കുടിലില്‍ ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ അവസരമൊരുക്കി. അവര്‍ക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവര്‍ നല്‍കിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. യുഎപിഎയുടെ 19-ാം വകുപ്പ് പ്രകാരമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭീകരര്‍ക്ക് അഭയവും ആവശ്യമായ മറ്റ് സഹായവും നല്‍കുന്നതിനെതിരെയുള്ള വകുപ്പാണിത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും എന്‍ഐഎ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *