വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ(101) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006 മുതൽ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരുന്നു.

 

ആലപ്പുഴയിലെ പുന്നപ്രയിൽ ശങ്കരന്‍റെയും അക്കാമ്മയുടെയും 1923 ഒക്ടോബര്‍ 20നാണ് ജനനം. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നാണ് വി.എസിന്‍റെ മുഴുവൻ പേര്. നാല് വയസുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. 11-ാം വയസിൽ പിതാവിനെയും. ഇതോടെ ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഗ്രാമത്തിലെ ഒരു തയ്യൽക്കടയിൽ തന്‍റെ മൂത്ത സഹോദരനെ സഹായിച്ചുകൊണ്ട് അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് ഒരു കയർ ഫാക്ടറിയിൽ കയറുകൾ നിർമ്മിക്കുന്നതിനായി കയർ മെഷ് ചെയ്യുന്ന ജോലി അദ്ദേഹം ഏറ്റെടുത്തു. 1967-ൽ ഇ.എം.എസ് സർക്കാർ പാസാക്കിയ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 1970-ൽ ആലപ്പുഴയിൽ നടന്ന പ്രഖ്യാപനത്തോടെ കേരളത്തിലെ ഭൂസമരങ്ങളിൽ അച്യുതാനന്ദൻ മുൻപന്തിയിലായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *