മക്ക: സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ നാല് പേർക്ക് മക്ക, നജ്‌റാൻ പ്രവിശ്യകളിൽ വധശിക്ഷ നടപ്പാക്കി. മക്കയിൽ ഒരു പാകിസ്ഥാനിക്കും നജ്‌റാനിൽ മൂന്ന് എത്യോപ്യക്കാർക്കുമാണ് ശിക്ഷ നടപ്പാക്കിയത്.
ഹെറോയിൻ കടത്തിയ കുറ്റത്തിന് അറസ്റ്റിലായ പാകിസ്ഥാനി പൗരൻ സർനാസ് ബഖ്തിയാർ സീബിന് മക്ക പ്രവിശ്യയിൽ വധശിക്ഷ നൽകി. നജ്‌റാനിൽ വൻതോതിൽ ഹഷീഷ് കടത്തിയതിന് അറസ്റ്റിലായ എത്യോപ്യൻ പൗരന്മാരായ ഖലീഫ ഹുസൈൻ അബ്ദുൽഖാദിർ, അബ്ദുന്നൂർ യാസിൻ ആദം, അബ്ദുല്ല ഉമർ ഇബ്രാഹിം എന്നിവർക്കും ശിക്ഷ നടപ്പാക്കി.