കോഴിക്കോട് : പ്രവാചക സ്മരണ പുതുക്കി ഇന്ന് നബി ദിനം.സംസ്ഥാനമെങ്ങും പള്ളികളിൽ അന്നദാനവും ആഘോഷവും. മദ്രസ വിദ്യാർത്ഥികളുടെ ഘോഷയാത്രയും കലാപരിപാടികളും നടക്കും. നവോത്ഥാനത്തിന്റെ വെളിച്ചം പകർന്ന പ്രവാചകന്‍റെ 1500-ആം ജന്മവാർഷിക ദിനത്തിൽ പ്രത്യേക കാമ്പയിനുകൾ തുടങ്ങാൻ സുന്നി മഹല്ല് ഫെഡറേഷനും കേരള മുസ്‍ലിം ജമാഅത്തും തീരുമാനിച്ചിട്ടുണ്ട്. ലാളിത്യവും നീതിബോധവും കൊണ്ട് മാതൃകയായ പ്രവാചകന്റെ ജീവിതം സന്ദേശമായി ഉൾക്കൊണ്ടാണ് വിശ്വാസികൾ സംസ്ഥാന വ്യാപകമായി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
നബി ജീവിതത്തിലൂടെ പകർന്നു നൽകിയ പങ്കുവയ്ക്കലിന്റെയും പരസ്പര സ്നേഹത്തിന്റെയും മാതൃകയിൽ വിവിധയിടങ്ങളിൽ അന്നദാനവും നടക്കും. പ്രവാചക പ്രകീർത്തനമായ മൗലീദ് സദസുകളും ,നബി സന്ദേശ പ്രഭാഷണങ്ങളും കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും. സുന്നി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് പരപ്പിൽ മുഹമ്മദലി കടപ്പുറത്ത് നിന്ന് ആരംഭിക്കുന്ന നബിദിന സന്ദേശറാലിയിൽ മത-സാമുദായക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
നവോത്ഥാനത്തിൻ്റെ വെളിച്ചം പകർന്ന പ്രവാചകന്റെ 1500-ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. ലാളിത്യവും നീതിബോധവും കൊണ്ട് മാതൃകയായ പ്രവാചകന്റെ ജീവിതം സന്ദേശമായി ഉൾക്കൊണ്ടാണ് വിശ്വാസികൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.