മലപ്പുറം: മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിൻ്റെ കഴുത്തറത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. പ്രതി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
പ്രവീൺ കാടുവെട്ടുന്ന തൊഴിലാളിയാണ്. ഇയാളുടെ കൂടെ നേരത്തെ പ്രതിയായ മൊയ്‌തീൻകുട്ടിയും ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത് പ്രവീൺ ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെയാണ് കൊലപാതകം നടത്തിയത്. രക്തം വാർന്നാണ് പ്രവീൺ മരിച്ചത്. പ്രവീണിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. പ്രതിയെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു.