മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച മുംബൈയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പവാർ പങ്കെടുത്തിരുന്നു. പൂനെയിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്കായി അദ്ദേഹം ബാരാമതിയിലേക്കുള്ള യാത്രയിലായിരുന്നു അപകടസമയത്ത് അജിത് പവാറിന്റെ അംഗരക്ഷകരടക്കം ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം. ബാരാമതിയിൽ ചില പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, വിമാനം പറന്നുയരുന്നതിനിടെ പ്രതിസന്ധിയിലാവുകയും റൺവേയിൽ ഇടിച്ചു വീഴുകയും ചെയ്തു. ഇത് വിമാനത്താവള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും മറ്റ് വിമാനങ്ങളുടെ വരവും പോക്കും വൈകിക്കുകയും ചെയ്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കിട്ടുന്ന മുറയ്ക്ക് മാത്രമേ, യഥാർത്ഥ വിവരങ്ങൾ പറയാൻ സാധിക്കൂ.


