ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. നടൻ ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐ വിശദമായി ചോദിച്ചത്. ശബരിമലയിൽ നിന്നുള്ള ബന്ധം തുടങ്ങിയതായി ജയറാം എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയെന്നാണ് വിവരം.

 

ഉണ്ണികൃഷ്ണൻ പോറ്റി പലതവണ വീട്ടിൽ വന്നപ്പോൾ പലതവണ പൂജകൾ ചെയ്തിരുന്ന ജയറാം മൊഴി നൽകി. സ്വർണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്ഐടിയോട് പറഞ്ഞു. പാളികൾ വീട്ടിലെത്തി പൂജിക്കാൻ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം പറഞ്ഞു. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും.

 

ദേവസ്വം ബോർഡ് ഉത്തരവിറക്കി രേഖാ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണം പൂശാൻ നൽകിയ പതിനാലു സ്വർണപ്പാളികളായിരുന്നു ജയറാമിൻ്റെ ചെന്നൈയിൽ വീട്ടിൽ എത്തിച്ച് പൂജ നടത്തിയത്. 2019ലായിരുന്നു ഈ സംഭവം. ചെന്നൈയിൽ സ്വർണം പൂശിയ ശേഷം പാളികൾ ജയറാമിൻ്റെ വീട്ടിൽ എത്തിച്ച് പൂജ ചെയ്യുകയായിരുന്നു. ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൻ്റെ രൂപത്തിൽ ആക്കിയ ശേഷം പൂജ ചെയ്യുകയായിരുന്നു. ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *