നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴ് ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

കാഠ്‌മണ്ഡു: നേപ്പാളിലെ മനകാമന ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. ശനിയാഴ്‌ച വൈകുന്നേരമാണ് അപകടം നടന്നത്. ഗോർഖ ജില്ലയിലെ ഷാഹിദ് ലഖാൻ റൂറൽ മുനിസിപ്പാലിറ്റിയിലെ കാന്താർ മേഖലയിലാണ് അപകടമുണ്ടായതെന്ന് ഗോർഖ ജില്ലാ പൊലീസ് ഓഫീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡി.എസ്.പി) രാജ് കുമാർ ശ്രേഷ്ഠ അറിയിച്ചു.

 

ബസ്സിൽ ഉണ്ടായിരുന്നവർ മിക്കവാറും ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നതിനെക്കുറിച്ചുള്ള കൃത്യമായ ഔദ്യോഗിക പട്ടിക പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ എംബസിയുമായി നേപ്പാൾ ഭരണകൂടം ആശയവിനിമയം നടത്തിവരികയാണ്. നേപ്പാളിലെ മലയോര പാതകളിൽ ഡ്രൈവർമാർക്ക് അമിത വേഗതയും, വീതികുറഞ്ഞ റോഡുകളും, മഴയും മഞ്ഞും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് മനകാമന ക്ഷേത്രം പോലെയുള്ള വിനോദസഞ്ചാര തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള റോഡുകളിൽ ഇത്തരം അപകടങ്ങൾ പതിവാകുന്നത് നേപ്പാൾ ഗവൺമെന്റിന് വലിയ സമ്മർദമുണ്ടാക്കുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *