പുഴയിൽ കക്ക വാരുന്നതിനിടെ വേലിയേറ്റം, ഏഴ് സ്ത്രീകൾ ഉൾപ്പെടെ 8 പേർ മുങ്ങിമരിച്ചു

ബംഗളൂരു: കർണാടകയിലെ ഉത്തര കന്നഡയിലുള്ള ഭട്കലിൽ പുഴയിൽ കക്ക വാരുന്നതിനിടെയുണ്ടായ ശക്തമായ വേലിയേറ്റത്തിൽപ്പെട്ട് ഏഴ് സ്ത്രീകളടക്കം എട്ട് പേർ മുങ്ങിമരിച്ചു . ഭട്കലിലെ ബെങ്കിട്ടുപുര പുഴയിലാണ് ദാരുണമായ ഈ ദുരന്തം സംഭവിച്ചത്. അപകടത്തിൽപ്പെട്ട മൂന്ന് പേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ട് പേരെ നിലവിൽ കാണാതായിട്ടുണ്ട്.

 

ഞായറാഴ്ച രാവിലെ പുഴയിൽ കക്ക വാരുന്നതിനായി ഇറങ്ങിയ പ്രാദേശിക തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരും അപകടത്തിൽപ്പെട്ടവരും ഒരു കുടുംബത്തിലെ തന്നെ അംഗങ്ങളാണോ എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചു വരികയാണ്.

 

തൊഴിലാളികൾ പുഴയിൽ കക്ക വാരുന്നതിനിടെ അപ്രതീക്ഷിതമായി കടലിൽ വേലിയേറ്റം ഉണ്ടാകുകയും പുഴയിലെ ജലനിരപ്പ് അതിവേഗം ഉയരുകയുമായിരുന്നു. വേലിയേറ്റം ശക്തമായ സമയത്ത് തൊഴിലാളികൾ പുഴയുടെ ഏറ്റവും ആഴം കൂടിയ ഭാഗത്തായിരുന്നു നിന്നിരുന്നത്. ശക്തമായ ഒഴുക്കിൽപ്പെട്ട് നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ഇവർ മുങ്ങിത്താഴുകയായിരുന്നു.

 

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും  തീരദേശ പോലീസും നാട്ടുകാരും ചേർന്ന് ഉടനടി വൻതോതിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ എട്ട് പേരുടെ മൃതദേഹങ്ങൾ പുഴയിൽ നിന്നും കണ്ടെടുത്തു. വെള്ളത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മറ്റ് രണ്ട് പേർക്കായി കോസ്റ്റ് ഗാർഡിന്റെയും സ്കൂബ ഡൈവർമാരുടെയും സഹായത്തോടെ പുഴയിൽ വിപുലമായ തിരച്ചിൽ പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഭട്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *