മലപ്പുറം: വിനോദയാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മലപ്പുറത്ത് എത്തിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആറുമണിയോടെയാണ് ഒൻപത് ആംബുലൻസുകളിലായി മൃതദേഹങ്ങൾ വിലാപയാത്രയായി മലപ്പുറത്തേക്ക് പുറപ്പെട്ടത്. അപകടത്തിൽ മരിച്ച അധ്യാപകരുടെയും വിദ്യാർത്ഥിയുടെയും മൃതദേഹങ്ങൾ പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.
പ്രിയപ്പെട്ടവർക്ക് അവസാനമായി വിട നൽകാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വൻ ജനപ്രവാഹമാണ് സ്‌കൂൾ മൈതാനത്തേക്ക് ഒഴുകുന്നത്. കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ അപകടത്തിൽ മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം അഞ്ച് അധ്യാപകരാണ് മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന 13 അംഗ സംഘമാണ് ദുരന്തത്തിൽപ്പെട്ടത്.
ഇന്നലെ വൈകുന്നേരം 5.20-ഓടെ വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ വെച്ചാണ് വാൻ നിയന്ത്രണം വിട്ട് 300 അടി താഴ്‌ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ കണ്ടു മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ വാഹനം പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്കാണ് പതിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനാണ് മരണം വിതച്ച അപകടത്തിൽ പൂർണ്ണമായും തകർന്നുപോയത്. മരിച്ച ഒൻപതു പേരിൽ ഏഴ് സ്ത്രീകളും ഒരു അധ്യാപകനും 12 വയസ്സുകാരനായ ഒരു കുട്ടിയും ഉൾപ്പെടുന്നു. അപകടത്തിൽ മരിച്ചവർ ഒരേ സ്‌കൂളിലെ സഹപ്രവർത്തകരും ബന്ധുക്കളുമായത് നാടിൻ്റെ നൊമ്പരം വർദ്ധിപ്പിക്കുന്നു
സ്കൂളിലെ പ്രധാനാധ്യാപികയായ പി. അജിത, അധ്യാപകരായ റംലത്ത്, സുഹറ, ആശ, അബ്ദുൽ മജീദ് എന്നിവരാണ് മരണപ്പെട്ട അധ്യാപകർ. കാഴ്ച് പരിമിതിയുള്ള അബ്‌ദുൽ മജീദിന് കൂട്ടായി പോയ അദ്ദേഹത്തിന്റെ ഭാര്യ റുഖിയയും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു. കൂടാതെ സ്‌കൂളിലെ പാചക തൊഴിലാളിയായ സാജിതയും സുഹറയുടെ മകൻ ഹിഷാമും അപകടത്തിൽ മരണമടഞ്ഞു. സമീപത്തെ ജി.യു.പി സ്കൂളിലെ അധ്യാപികയായ ഷക്കീനയും ഈ യാത്രയിൽ തൻ്റെ പഴയ സഹപ്രവർത്തകർക്കൊപ്പം ചേർന്നിരുന്നു. മരിച്ച ഷക്കീനയുടെ മകൾ 11 വയസ്സുകാരി മസ്‌നീൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത് മാത്രമാണ് ഈ ദുരന്തത്തിലെ ഏക ആശ്വാസം.
പ്രിയപ്പെട്ടവരുടെ വേർപാട് ഉൾക്കൊള്ളാനാവാതെ തളർന്നുനിൽക്കുന്ന പള്ളിപ്പറമ്പ് ഗ്രാമത്തിന് ഈ നഷ്ടം നികത്താനാവാത്തതാണ്. പൊതുദർശനത്തിന് ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ വിവിധ മഹല്ലുകളിലായി മതപരമായ ചടങ്ങുകളോടെ ഖബറടക്കും. അധ്യാപകനായ മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലിലും റംല, സാജിദ, ഷക്കീല എന്നിവരെ പാങ്ങ് ജുമ മസ്‌ജിദിലും ഖബറടക്കും. സുഹറയുടെയും മകൻ ഹിഷാമിൻ്റെയും ഖബറടക്കം ഈസ്റ്റ് പാങ് മസ്‌ജിദിലാണ് നിശ്ചയിച്ചിരിക്കുന്നത്

പുലാമന്തോളിലെ വീട്ടിലേക്കും അധ്യാപിക ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടുപോകും. അന്ത്യോപചാരം അർപ്പിക്കാനായി മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ എത്തിക്കൊണ്ടിരിക്കുകയാണ്. നാടിന്റെ വിദ്യ വെളിച്ചമായിരുന്ന അധ്യാപകരുടെ വേർപാട് മലപ്പുറം ജില്ലയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഹാഫിസ് അടക്കം മൂന്നുപേർ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മരിച്ച സാജിതയുടെ മകൻ ഷഹദീൻ, സ്കൂൾ ഡ്രൈവർ നൗഷാദ് എന്നിവരാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. ഇവർക്ക് ആവശ്യമായ വിദഗ്‌ധ ചികിത്സ ലഭ്യമാക്കാൻ സർക്കാർ തലത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർ അപകടനില തരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ തമിഴ്‌നാട് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചുവരികയാണ്.
നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. മാതാപിതാക്കളുടെയും അധ്യാപകരുടെയും വേർപാട് ഈ കുരുന്നിന്റെ്റെയും മറ്റ് കുട്ടികളുടെയും മനസ്സിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കാൻ കൗൺസിലിംഗ് ഉൾപ്പെടെയുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.
വിനോദയാത്രകൾക്കിടയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയരുന്ന സാഹചര്യമാണിത്.വാൽപ്പാറയിലേക്കുള്ള വനപാതയിലെ അപകടസാധ്യതകൾ സംബന്ധിച്ച് അധികൃതർ കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങുകയാണ്. ഹെയർപിൻ വളവുകളിൽ പരിചയമില്ലാത്ത ഡ്രൈവർമാർ വാഹനം ഓടിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിനോദയാത്രകൾ പോകുന്നതിന് മുൻപ് വാഹനങ്ങളുടെ ഫിറ്റ്നസും ഡ്രൈവർമാരുടെ പരിചയസമ്പത്തും പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിൽ മലപ്പുറത്തെ വിദ്യാലയങ്ങളിൽ ഈ അധ്യാപകരുടെ ഓർമ്മകൾക്കായി അനുശോചന യോഗങ്ങൾ സംഘടിപ്പിക്കും. കേരളം കണ്ട ഏറ്റവും വലിയ സ്കൂൾ വിനോദയാത്രാ ദുരന്തങ്ങളിലൊന്നായി ഈ സംഭവം ചരിത്രത്തിൽ ശേഷിക്കും.


