കോഴിക്കോട്: ഓപറേഷൻ തൂഫാന്റെ ഭാഗമായി കാരന്തൂരിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നടത്തിയ പരിശോധനയില്‍ 12 കിലോയോളം കഞ്ചാവ് പിടികൂടി രണ്ടു കിലോയോളം വീതം കഞ്ചാവ് പൊതിഞ്ഞ ആറോളം പാക്കറ്റുകള്‍ ചാക്കില്‍ കെട്ടി പൊന്തക്കാടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിമരുന്ന് പരിശോധനകള്‍ കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ടു വന്ന ലഹരി മരുന്ന് പോലീസിന്റെ പട്രോളിംഗ് കണ്ട് ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു. കഞ്ചാവ് ഒളിപ്പിച്ചവരെ ഉടൻ കണ്ടെത്തുമെന്ന് മെഡിക്കല്‍ കോളജ് സബ് ഡിവിഷൻ അസി. കമ്മിഷണർ പ്രമോദ് പറഞ്ഞു.
സ്പെഷല്‍ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, കുന്നമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർ ജാബിർ, അസി. സബ് ഇൻസ്പെക്ടർ വിവേക്, സീനിയർ സിവില്‍ പോലീസ് ഓഫിസർ ബിജീഷ്, സിവില്‍ പോലീസ് ഓഫിസർമാരായ ശ്യാം രാജ്, അരുണ്‍ പ്രസാദ്, ഹോം ഗാർഡ് മോഹനൻ എന്നിവർ ചേർന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്
