കേരളത്തിൽ അതിവേഗ റെയിൽപാത നാല് വർഷത്തിനുള്ളിൽ; 3.15 മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ  

തിരുവനന്തപുരം: കേരളത്തിന്റെ യാത്രാക്ലേശത്തിന് പരിഹാരമായി അതിവേഗ റെയിൽപാത പദ്ധതിയുമായി ‘മെട്രോ മാൻ’ ഇ. ശ്രീധരൻ. പദ്ധതിയുടെ ഡിപിആർ (DPR) തയ്യാറാക്കുന്നതിനായി അടുത്ത മാസം രണ്ടാം തീയതി ഓഫിസ് പ്രവർത്തനം ആരംഭിക്കും. കേവലം നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

• വേഗത: മണിക്കൂറിൽ 200 കിലോമീറ്റർ.

• യാത്രാസമയം: തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് 2.5 മണിക്കൂർ, കണ്ണൂരിലേക്ക് 3.25 മണിക്കൂർ.

• ലഭ്യത: ഓരോ അഞ്ച് മിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാകും.

• ശേഷി: 8 കോച്ചുകളിലായി 560 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. ബിസിനസ്, ഫസ്റ്റ് ക്ലാസ്, ജനറൽ കോച്ചുകൾ ലഭ്യമാകും.

ഭൂമി ഏറ്റെടുക്കൽ കുറവ്

ജനവാസ മേഖലകളെ ബാധിക്കാത്ത രീതിയിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ 70 ശതമാനവും ഉയരപ്പാതയായും (Viaduct), 20 ശതമാനം തുരങ്കങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. അതിനാൽ തന്നെ അധികം ഭൂമി ഏറ്റെടുക്കേണ്ടി വരില്ല എന്നത് പദ്ധതിയുടെ വലിയ പ്രത്യേകതയാണ്. നിലവിൽ റെയിൽവേ കണക്റ്റിവിറ്റി ഇല്ലാത്ത മലപ്പുറം, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളെയും ഈ പാത ബന്ധിപ്പിക്കും.

 

▪️ നിർദ്ദിഷ്ട സ്റ്റേഷനുകൾ (22 എണ്ണം):

▪️ 20–25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ ക്രമീകരിക്കും.

 

പ്രധാന സ്റ്റേഷനുകൾ ഇവയാണ്:

 

തിരുവനന്തപുരം സെൻട്രൽ, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം ബൈപ്പാസ്), ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *