മാനന്തവാടി:വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർ കാലിത്തീറ്റ പുല്ല് കയറ്റി വന്ന പിക്കപ്പ് ജീപ്പിൽ നിന്ന് 33750 പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി. മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ആർ.അരുൺകുമാറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
നിരവധി നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ കേസിൽ പ്രതിയായ കമ്പളക്കാട് സ്വദേശി അഷറഫ് അട്ടശ്ശേരി എന്നയാൾക്ക് കൊണ്ടുപോകുന്നതാണെന്നും ബോധ്യപ്പെട്ടു. ഭാര്യയുടെ ഉടമസ്ഥതയിലുള്ള പിക്കപ്പ് ജീപ്പും, ഡ്രൈവർ ഈങ്ങാപ്പുഴ സ്വദേശി ടി.ഷാനവാസിനെയും കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി മാനന്തവാടി പോലീസിന് കൈമാറി. ബാവലി എക്സൈസ് ഇൻസ്പെക്ടർ ദീപു കുട്ടൻ, പ്രിവന്റ്റ്റീവ് ഓഫിസർമാരായ സജി മാത്യു, രഞ്ജിത്ത് സി കെ, സിവിൽ എക്സൈസ് ഓഫിസർ മാരായ വിജേഷ് കുമാർ പി, ജോബിഷ് കെ യു , ശ്രീധരൻ, വിശാഖ് വി, ഡ്രൈവർ അമീർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.



