കേരളക്കരയെ ഞെട്ടിച്ച വാർത്തയായിരുന്നു നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം . തുടക്കം ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു എന്ന് കരുതിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് കുഞ്ഞ് ക്രൂര മർദനത്തിന് ഇരയായിട്ടാണ് മരിച്ചത് എന്ന് തെളിയുന്നത് . ആ കുഞ്ഞു ശരീരം അനുഭവിച്ചത് താങ്ങാനാവുന്നതിനും അപ്പുറമുള്ള ക്രൂരതയായിരുന്നു .
ആ കുഞ്ഞ് ശരീരത്തിൽ 51 മുറിവുകളാണ് ഉണ്ടായിരുന്നത് . ശരീരത്തിൽ സിഗരറ്റ് വെച്ച് പൊള്ളിച്ച പാടുകൾ , കാൽ പദത്തിന്റെ അടിയിൽ പൊള്ളിയ പാടുകൾ , രണ്ടു കയ്യും ഒടിഞ്ഞു . ജനനേന്ദ്രയത്തിലും മുറിവ് , ഒരു ഒന്നര വയസുള്ള കുഞ്ഞ് ഇത്രയും വേദന സഹിച്ച ശേഷമാണു മരണത്തിനു കീഴടങ്ങിയത് .
ഇക്കഴിഞ്ഞ ദിവസമായിരുന്നു ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എന്ന് പറഞ്ഞ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു എന്നാണ് അമ്മയുടെ കാമുകൻ അഷ്‌കർ വെളിപ്പെടുത്തിയത് . എന്നാൽ മരണകാരണം അതല്ല എന്നും, കൊടൂരമായ മർദനം മൂലമാണ് കുഞ്ഞ് മരിച്ചത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ഒന്നരവയസുകാരൻ അനുഭവിച്ച ക്രൂരതകൾ പുറം ലോകം അറിയുന്നത് .
കുഞ്ഞിനെ മാരകമായി ഉപദ്രവിച്ചത് അമ്മയുടെ സാന്നിധ്യത്തിലാണ് എന്ന് ‘അമ്മ അഖില കുറ്റസമ്മതം നടത്തിയിട്ടുണ്ട് . ‘അമ്മ അഖിലയ്ക്കും രണ്ടാനച്ഛൻ അഷ്കറിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട് . ഒരു പിഞ്ചു കുഞ്ഞിനോട് ഇത്രയും വലിയ ക്രൂരത കാട്ടിയ ഇവർക്ക് കടുത്ത ശിക്ഷ തന്നെ നല്കണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ

