വ്യാജ പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട കുടുംബനാഥനെ കോടതി വെറുതെ വിട്ടു

കോഴിക്കോട്:പത്തുവയസുകാരിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വ്യാജ പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട കുടുംബനാഥനെ കൊയിലാണ്ടി കോടതി വെറുതെ വിട്ടു. ബാലുശ്ശേരി പൂനോത്തുകാരനായ ഇ.കെ. മമ്മദ് കോടതി വിധിക്ക് ശേഷം അഭിഭാഷക ഓഫിസിലിരുന്നു പൊട്ടിക്കരഞ്ഞു.

2022 മാർച്ച് 31-ന് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത മമ്മദ് 82 ദിവസം ജയിലിൽ കഴിഞ്ഞു. ജാമ്യം ലഭിച്ച ശേഷവും സ്വന്തം വീട്ടിലേക്ക് മടങ്ങാനായില്ല. നാലര വർഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

 

വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം നടന്നുവെന്ന് കണ്ടെത്താനായില്ല. ഫോറൻസിക് പരിശോധനയിൽ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്ന് പുരുഷ ബീജം കണ്ടെത്തിയില്ല. പെൺകുട്ടിയുടെ മൊഴി തന്നെ വിശ്വസനീയമല്ലെന്ന് കോടതി കണ്ടെത്തി. മുത്തശ്ശി എഴുതിക്കൊടുത്ത പരാതിയിൽ ഒപ്പിടുക മാത്രമേ ചെയ്തുള്ളൂവെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു.

പെൺകുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുള്ള പോലീസുകാരിയാണ് കേസിന് പിന്നിലെന്ന് മമ്മദ് ആരോപിക്കുന്നു. വ്യാജ കേസിന്റെ പേരിൽ ഒരു കുടുംബനാഥനും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച മാനസിക പീഡനവും അപമാനവും അളവറ്റതാണ്.

 

‘വ്യാജ പോക്സോ കേസുകൾ എത്രമാത്രം ജീവിതം തകർക്കാമെന്നതിന്റെ മറ്റൊരു ഉദാഹരണം. നീതി ലഭിച്ചതിൽ സന്തോഷമുണ്ട്, പക്ഷേ നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചുകിട്ടില്ല.’ – മമ്മദ് പറഞ്ഞു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!