കർക്കടകവാവുബലി; തിരുനെല്ലിയിലെ തിരക്ക് നിയന്ത്രിക്കാൻ വൺവേ സംവിധാനം
ബുധനാഴ്ച കർക്കടക വാവുബലിക്ക് തിരുനെല്ലി ക്ഷേത്രത്തിൽ എത്തുന്നവരുടെ തിരക്കും വാഹനങ്ങൾ മൂലമുണ്ടാവുന്ന ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ വൺവേ സംവിധാനം ഏർപ്പെടുത്തി പോലീസ്. പോലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി. ഷജു ജോസഫിനെ ചുമതലപ്പെടുത്തി.
സ്വകാര്യ വാഹനങ്ങൾ തിരുനെല്ലിയിലേക്ക് കടത്തിവിടും. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സുകളും ക്ഷേത്രത്തിലേക്ക് സർവീസ് നടത്തും. ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങൾ കാട്ടിക്കുളം- തെറ്റ്റോഡ് വഴിയാണ് കടത്തിവിടുക. ആളുകളെ ബസ് സ്റ്റോപ്പിനു സമീപം ഇറക്കിയ ശേഷം വാഹനങ്ങൾ നിട്ടറപാലം റോഡിൽ പാർക്ക് ചെയ്യണം. ബലിതർപ്പണം കഴിഞ്ഞു മടങ്ങുന്നവരെ ദേവസ്വം ഏർപ്പാടാക്കുന്ന വാഹനത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്തെത്തിക്കും. ബലിതർപ്പണം കഴിഞ്ഞു തിരിച്ചുപോകുന്ന ചെറിയ വാഹനങ്ങൾ കരിമം പാലം വഴിയും വലിയ വാഹനങ്ങൾ നിട്ടറപാലം കഴിഞ്ഞ ഉടനെയുള്ള പച്ചങ്ങി-കൊല്ലിമൂല- അറവനാഴി റോഡ് വഴിയും പോത്തുമൂല- പനവല്ലി റോഡിൽ പ്രവേശിച്ച് കാട്ടിക്കുളത്തെത്തണം. തിരുനെല്ലി ക്ഷേത്ര പരിസരത്തും റോഡരികുകളിലും പാർക്കിങ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു
