കോഴിക്കോട് :കുറ്റ്യാടിയിൽ പുഴയിൽ തോട്ടത്താം കണ്ടിക്ക് സമീപം പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. ഇന്ന് വൈകിട്ട് പുഴയിൽ തുണി അലക്കാനെത്തിയപ്പോൾ കാൽവഴുതി പുഴയിലേക്ക് വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. തോട്ടത്താങ്കണ്ടി അണ്ടി കുന്നുമ്മൽ സുധീഷിന്റെ ഭാര്യയും ഫാർമസിസ്റ്റുമായ രമ്യ (35) ആണ് മരിച്ചത്.പേരാമ്പ്ര,നാദാപുരം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ തന്നെ രമ്യയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയും തുടർന്ന തിരച്ചിലിൽ എട്ടുമണിയോടെ ഏഴു വയസ്സുകാരനായ മകൻ ശിവനന്ദിന്റെ മൃതദേഹവും കണ്ടെത്തി.കുന്നശ്ശേരി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനന്ദ്.
കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു

