ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്. എൽ പി ജി പ്രതിസന്ധിക്ക് പരിഹാരമായി

ടെഹ്റാൻ: ഹോർമൂസ് കടലിടുക്ക് ഇറാൻ എല്ലാ വാണിജ്യ കപ്പലുകൾക്കുമായി തുറന്നുകൊടുത്തു. വ്യാഴാഴ്ച ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതിനെ തുടർന്നാണ് വെള്ളിയാഴ്ച ഇറാൻ്റെ ഭാഗത്തുനിന്നും ഈ സുപ്രധാന നീക്കമുണ്ടായത്.വെടിനിർത്തൽ നിലനിൽക്കുന്ന ബാക്കി സമയത്തേക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് ഇടുക്കിലൂടെയുള്ള യാത്ര പൂർണ്ണമായും അനുവദിക്കുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ച്ചി പ്രഖ്യാപിച്ചു. ഇറാൻ്റെ പോർട്ട്‌സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നിശ്ചയിച്ചിട്ടുള്ള റൂട്ടിലൂടെയാകണം കപ്പലുകൾ സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇറാൻ്റെ ഈ തീരുമാനത്തെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്വാഗതം ചെയ്തു. ഹോർമുസ് ഇടുക്ക് ബിസിനസിനായി പൂർണ്ണമായും തയ്യാറാണെന്ന് അറിയിച്ച അദ്ദേഹം ഇറാനോട് നന്ദി രേഖപ്പെടുത്തി. എങ്കിലും, ഇറാനുമായുള്ള ഇടപാടുകൾ നൂറു ശതമാനം പൂർത്തിയാകുന്നത് വരെ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള യുഎസ് നാവിക ഉപരോധം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

 

മാർച്ചിൽ യുഎസും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ‘സൗഹൃദപരമല്ലാത്ത രാജ്യങ്ങളുടെ’ കപ്പലുകൾക്ക് ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേത്തുടർന്ന് ലോകമെമ്പാടും ഊർജ്ജ പ്രതിസന്ധിയും എണ്ണവില വർധനവും ഉണ്ടായിരുന്നു. ഇന്ത്യയിലും എൽപിജി വിതരണത്തിൽ ഈ സമയത്ത് ചെറിയ തോതിൽ പ്രതിസന്ധി നേരിട്ടിരുന്നു. ഹോർമുസ് ഇടുക്ക് വീണ്ടും തുറന്നതോടെ ആഗോള എണ്ണ വിപണിയിലും വ്യാപാര മേഖലയിലും വലിയ മാറ്റങ്ങൾ


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *