ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

കാഠ്മണ്ഡു:നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള തിബറ്റ് മേഖലയിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രളയത്തിലും മണ്ണിടിച്ചിലിലും ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത ദുരന്തത്തിന് പിന്നാലെയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും ശക്തമായ പ്രകമ്പനമുണ്ടായത്. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയതിനൊപ്പം 10 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു.

 

ഹിമാലയൻ അതിർത്തി പ്രദേശങ്ങളായ നേപ്പാളിലും തിബറ്റിലും ഉണ്ടായ പ്രളയക്കെടുതികളുടെ ഞെട്ടൽ മാറുംമുമ്പേയാണ് വീണ്ടും ഭൂചലനമുണ്ടായത്. ദിവസങ്ങൾക്ക് മുൻപുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും പെട്ട് പ്രദേശത്തെ നിരവധി വീടുകളും പാലങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായി തകർന്നിരുന്നു. ഇതിനുപുറമെ പ്രളയത്തിൽ കാണാതായ നൂറുകണക്കിന് ആളുകൾക്കായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ ശക്തമായി തുടരുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്.

 

ശക്തമായ ഭൂപരിധി ചലനങ്ങളെ തുടർന്ന് കുന്നിൻ പ്രദേശങ്ങളിൽ കൂടുതൽ മണ്ണിടിച്ചിലിനും അണക്കെട്ടുകളുടെ തകർച്ചയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മുൻകരുതൽ നടപടിയെന്ന നിലയിൽ അപകടസാധ്യതയുള്ള താഴ്വരകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യം സജ്ജമാണെന്നും ചൈനീസ്-നേപ്പാൾ ഭരണകൂടങ്ങൾ വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!