അഫ്ഗാനെതിരെ ടി20 ക്രിക്കറ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

അഫ്ഗാനിസ്താനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയത്തോടെ ഇന്ത്യ. അവസാന മത്സരത്തില്‍ 127 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 222 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് അഫ്ഗാന് എത്താനായില്ല. 14.1 ഓവറില്‍ അഫ്ഗാന്‍ 94 റണ്‍സിന് പുറത്തായി.

 

ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കുവേണ്ടി അഭിഷേക് ശര്‍മ സെഞ്ചുറി (108) നേടി. 30 പന്തിലാണ് താരം സെഞ്ചുറി കുറിച്ചത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചുറിയാണിത്. 11 സിക്‌സറുകളും ഒമ്പത് ഫോറുകളും ഇന്നിങ്‌സിലുണ്ടായിരുന്നു. 35 പന്തിലാണ് സഞ്ജു സാംസണ്‍ 50 റണ്‍സ് തികച്ചത്. നാലുസിക്‌സും രണ്ട് ഫോറും ഇന്നിങ്‌സിലുണ്ട്. ഇരുവരും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ പവര്‍ പ്ലേയില്‍ ഇന്ത്യ ഇതാദ്യമായി 100 റണ്‍സെടുത്ത് ചരിത്രമെഴുതി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 29 റണ്‍സെടുത്തുപുറത്തായി. തിലക് വര്‍മ (2), ശിവം ദുബെ (14), ഇഷാന്‍ കിഷന്‍ (10), നിതീഷ് കുമാര്‍ റെഡ്ഡി (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അക്‌സര്‍ പട്ടേല്‍ (5) പുറത്താകാതെ നിന്നു.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന് പൊരുതാനായില്ല. ഇന്ത്യക്കുവേണ്ടി നിതീഷ് കുമാര്‍ റെഡ്ഡിയും രവി ബിഷ്‌ണോയിയും മൂന്നുവിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ രണ്ടും ജസ്പ്രീത് ബുംറ, യാഷ് ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!